ഡൽഹി: എൻഡിടിവി കടുത്ത പ്രതിസന്ധിയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപന മേധാവികളായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ സിബിഐ പുതിയ കേസെടുത്തതിന് പിന്നാലെ ഇടക്കാല സി ഇ ഒ രാജിവെച്ചു. പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനിടയിലുള്ള സുപർണ്ണ സിംഗിന്റെ രാജി സ്ഥാപനത്തെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എന്നാൽ സ്ഥാപനത്തിന് നിലവിൽ പ്രതിസന്ധിയൊന്നുമില്ലെന്ന് ഓഹരി ഉടമകളെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. പുതിയ സി ഇ ഒയുടെ നിയമനം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരസിച്ചിതനിലാണ് രാജിയെന്ന് ഓഹരി ഉടമകൾക്കായി തയ്യാറാക്കിയ വാർത്താക്കുറിപ്പിൽ മാനേജ്മെന്റ് പറയുന്നു.
2004നും 2010നും ഇടയിലുള്ള കാലഘട്ടത്തിൽ ചട്ടങ്ങൾ മറികടന്ന് കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ച കേസിലാണ് ഇരുവർക്കുമെതിരെ സിബിഐ പുതിയ കേസെടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരം തയ്യാറാക്കിയിരിക്കുന്ന എഫ് ഐ ആറിൽ സ്ഥാപനത്തിന്റെ മുൻ സി ഇ ഒ വിക്രമാദിത്യ ചന്ദ്രയും പ്രതിയാണ്.
Discussion about this post