കേരളത്തിൽ ഹിന്ദുവർഗീയതയും ന്യൂനപക്ഷ വർഗീയതയും വർധിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷ വർഗീയതയ്ക്കു ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും നേതൃത്വം നൽകുകയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്നും കോടിയേരി പറഞ്ഞു
ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ രൂപത്തില്‍ മതന്യൂനപക്ഷങ്ങളെ വര്‍ഗീയമായി അണിനിരത്താന്‍ പ്രത്യേകിച്ച് മുസ്ലിം വര്‍ഗീയത ശക്തിപ്പെടുത്താന്‍ തീവ്രമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അതിനു നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ പേരുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണെന്നും കോടിയേരി ആരോപിച്ചു.
രാഷ്ട്രീയവിദ്യാഭ്യാസം നല്‍കും. വിനയത്തോടെ പെരുമാറണം. ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തരുത്. പാര്‍ട്ടി അധികാരകേന്ദ്രമാകരുത്. പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ പങ്കെടുക്കരുത്. വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ തിരുത്തണം. നിര്‍ബന്ധബുദ്ധി പാടില്ല. പരിസ്ഥിതി സംരക്ഷണം മുഖ്യവിഷയമാക്കും .സി.പി.എമ്മിന്റെ ജനസ്വാധീനം ചോര്‍ന്നുപോയി. സി.പി.എമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വര്‍ധിപ്പിക്കണം.
ശബരിമല വിഷയത്തില്‍ തെറ്റായ പല പ്രചരണങ്ങളും നടന്നു.ഒരു വിഭാഗം വിശ്വാസികളെ സിപിഎമ്മിന് എതിരാക്കാന്‍ കഴിഞ്ഞു.വിശ്വാസികളുടെ വോട്ട് തിരികെ കൊണ്ടു വരാന്‍ സിപിഎം ശ്രമിക്കും .വിശ്വാസികള്‍ക്കും പാര്‍ട്ടി അംഗമാകാം.മതചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Discussion about this post