എല്ലാ ഡിസംബർ 28 നും രാവിലെ ആറ് മണിക്ക് അരുൺ ജെയ്റ്റിലിയുടെ ജന്മദിനം ആഘോഷിക്കാൻ ലോധി ഗാർഡനിലെ ബഞ്ചുകൾ നിറയുമായിരുന്നു. സുഹൃത്തുക്കൾ മാത്രമല്ല രാഷ്ട്രീയക്കാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, ബിസിനസ്സുകാരൊക്കെ ജെയ്റ്റി
ലിയ്ക്ക് ജന്മദിനാഘോഷം നേരാൻ എത്തുമായിരുന്നു. തൊപ്പിയും, ജാക്കറ്റും അണിഞ്ഞ് എല്ലാ ദിവസം ഇവിടെ സുഹൃത്തുക്കൾക്കൊപ്പം നടത്തം പതിവാണ്. രോഗ ബാധിതൻ ആയതോടെയാണ് ഈ നടത്തം മാറിയത്. ജന്മദിന ആഘോഷിക്കുന്ന ദിവസം മധുരമുളള ചായ, നാരങ്ങാ വെളളം, കേക്ക്, ബ്രെഡ്, മധുരപലഹാരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആഘോഷിക്കും. പ്രമേഹ രോഗിയായിരുന്നെങ്കിലും ഈ ചടങ്ങ് മുടക്കിയിരുന്നില്ല.
കഴിഞ്ഞ അഞ്ചു വർഷമായി ഷുഗർ ഫ്രീ കേക്കാണ് ഉപയോഗിച്ചിരുന്നത്. 2014 കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ നടത്തം തന്റെ വസതിയിലേക്ക് മാറ്റിയിരുന്നു. എന്നാലും ഇടയ്ക്ക് ലോധി ഗാർഡനിൽ എത്തിയിരുന്നു. അസുഖബാധിതനാകുന്നത് മുൻപ് അടുത്ത സുഹൃത്തും ഒന്നാം മോദി സർക്കാരിന്റെ സോളിസിറ്റർ ജനറലുമായ രഞ്ജിത്ത് കുമാറിനൊപ്പം കാറിലാണ് അദ്ദേഹം ലോധി ഗാർഡനിൽ എത്തിയിരുന്നത്.
അരുൺ ജെയ്റ്റ്‌ലിയുടെ പ്രഭാത നടത്തമാണ് തന്നെയും നടത്താൻ പ്രേരിപ്പിച്ചതെന്ന് രജ്ഞിത്ത് കുമാർ പറഞ്ഞു. കൈലാഷ് കോളനി വീട്ടിലക്ക് മാറിയപ്പോൾ ഇരുവരും സമാ നേഴ്‌സിങ്ങ് ഹോമിന് എതിർ വശത്തുളള പാർക്കിൽ നടക്കുമായിരുന്നു.ജെയ്റ്റിലിയക്ക്് ഡ്രൈവ് ചെയ്യാൻ അറിയില്ലായിരുന്നു അതു കൊണ്ട് തങ്ങൾ ഒരുമിച്ചായിരുന്നു പ്രഭാത നടത്തം.കേന്ദ്രമന്ത്രി ആയതോടെ ലോധി ഗാർഡനിൽ നടക്കാൻ സുരക്ഷ പ്രശ്‌നം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാലും ഇടയ്‌ക്കൊക്കെ അവിടെ എത്തി എല്ലാവരെയും കണ്ട് കുശാലോന്വഷണം നടത്തുമായിരുന്നു.
Discussion about this post