രാജ്യത്ത് മാവേയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മാവേയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ സുരക്ഷയും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. ആന്ധ്ര,ബീഹാർ,ഛത്തീസ്ഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര , ഒഡീഷ, തെലുങ്കാന, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ പങ്കെടുക്കും.
ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡിഎ സർക്കാറിന് മുന്നിൽ നിരവധി തവണ മാവോയിസ്റ്റ് പ്രശ്നം കടന്നു വന്നിട്ടുണ്ട്. മാവോയിസ്റ്റുകൾ കുട്ടികളെ അവരുടെ സംഘത്തിലേക്ക് ചേർക്കുകയും സൈനിക പരിശീലനം നൽകുന്നുവെന്നും ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി
സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്.
ഛത്തീസ് ഖണ്ഡിലും ജാർഖണ്ഡിലും സിപിഐ മാവോയിസ്റ്റ് കുട്ടികളെ അവരുടെ വസ്ത്രങ്ങൾ നൽകുകയും, ദൈനംദിന ജോലികൾ ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. 2015 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മാവേയിസ്റ്റ് ഭീഷണിയെ സമഗ്രമായി നേരിടാൻ ദേശീയ നയവും പ്രവർത്തന പദ്ധതിയും ആവിഷ്കരിച്ചു വരുന്നുണ്ട്.
Discussion about this post