ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാതെ കെജ്രിവാൾ:പരസ്യശാസനവുമായി കോടതി
ന്യൂഡൽഹി: ഡൽഹിയിൽ ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ തുടരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനം ശക്തം. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാത്ത അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി രംഗത്ത് എത്തി .കെജ്‌രിവാൾ അറസ്റ്റിന് ശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ദേശീയ താൽപ്പര്യത്തിന് മേലെ വ്യക്തിപരമായ താൽപ്പര്യമാണെന്ന് കോടതി പറഞ്ഞു.
ഡൽഹിയിലെ എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ‘അധികാരത്തിൽ മാത്രമാണ് താൽപര്യം’ എന്ന് കോടതി ആഞ്ഞടിച്ചു.
സർക്കാർ സ്‌കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമല്ലാത്തതിൽ ഡൽഹി സർക്കാരിനെ കോടതി വിമർശിച്ചു.
വിദ്യാർത്ഥികൾക്ക് പുസ്തകമില്ലാത്തതിൽ ഡൽഹി സർക്കാരിന് വിഷമമില്ലെന്ന് കോടതി പറഞ്ഞു. “നിങ്ങളുടെ കക്ഷിക്ക് അധികാരത്തിൽ താൽപ്പര്യമുണ്ട്. നിങ്ങൾക്ക് എത്ര അധികാരം വേണമെന്ന് എനിക്കറിയില്ല,” കോടതി പറഞ്ഞു.
മുഖ്യമന്ത്രി കസ്റ്റഡിയിലായിട്ടും സർക്കാർ തുടരുമെന്ന് പറഞ്ഞത് നിങ്ങളുടെ ഇഷ്ടമാണ്, ഞങ്ങൾ പോകാൻ ആഗ്രഹിക്കാത്ത വഴിയിലൂടെ പോകാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിക്കുകയാണ്’ എന്ന് കോടതി പറഞ്ഞു.
നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജ് വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടച്ച് മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
.
Discussion about this post