ഐ.എൻ.എക്സ് മാക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ആസ്തികളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിൽ മാത്രമല്ല 13 വിദേശ രാജ്യങ്ങളിൽ കോടികൾ വിലമതിക്കുന്ന സ്വത്തുവകകകൾ ഉള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
അർജന്റീന, ആസ്ട്രിയ, ബ്രിട്ടിഷ് വെർജിൻ ഐലാന്റ്, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, മൊനാകോ, ഫിലിപ്പീൻസ്, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, സ്പെയ്ൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ചിദംബരത്തിന് സ്വത്തുക്കൾ ഉള്ളത് .കൂടാതെ ചിദംബരത്തിനും കൂട്ടാളികൾക്കും പല വിദേശ രാജ്യങ്ങളിൽ നിക്ഷേപങ്ങളുള്ളതായും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
ചെന്നൈയിൽ മാത്രം 12 ആഡംബര വീടുകളാണ് ചിദംബരത്തിനുള്ളത്. കൂടാതെ 40 മാളുകളും, 16 സിനിമാ തിയറ്ററുകളും, 3 ഓഫീസുകളും, 300 ഏക്കർ ഭൂമിയും ചിദംബരത്തിനുണ്ട്. ഇത് ചെന്നൈയിലെ മാത്രം കണക്കാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി കോടിക്കണക്കിന് സ്വത്തുക്കളാണ് ചിദംബരത്തിനുള്ളത്. ഒരു കേന്ദ്രമന്ത്രിയ്ക്ക് ഇത്രയധികം സ്വത്തുവകകൾ ഉണ്ടാകുന്നത് എൻഫോഴ്സ്മെന്റിനെ പോലും ഞെട്ടിക്കുകയാണ്
ചിദംബരത്തിന്റെ സ്വത്ത് വിവരങ്ങൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല. യുകെ യിൽ 88 ഏക്കറോളം ഭൂമി, ആഫ്രിക്കയിൽ മുന്തിരി തോട്ടങ്ങൾ, കുതിര ലായങ്ങൾ, ശ്രീലങ്കയിൽ ആഢംബര സുഖവാസ കേന്ദ്രങ്ങൾ, പ്രമുഖ ഹോട്ടലായ ലങ്ക ബാഡ്സൺ റെസിഡൻസിൽ പകുതിയോളം ഷെയറുകൾ, സിംങ്കപ്പൂർ, മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളിൽ വസ്തുവകകൾ, സ്പെയിനിലെ ബാർസിലോണയിൽ 4 ഏക്കറോളം വരുന്ന സ്ഥലത്ത് 11 ടെന്നീസ് കോർട്ടുകൾ, ദുബായ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ, ലണ്ടൻ, ദുബായ്, സൗത്ത് ആഫ്രിക്ക, ഫിലിപ്പൈൻസ്, യുഎസ്എ,സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ 14 മില്യന്റെ നിക്ഷേപങ്ങൾ എന്നിങ്ങനെ നീളുന്നു പട്ടിക.
Discussion about this post