ദുബ്രിയിലെ കാളി മന്ദിറിലെ വിഗ്രഹങ്ങൾ നശിപ്പിച്ച കേസിൽ അഞ്ച് പേരെ ഗോലോക്്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ കീഴിലുളള മന്ദിറിലെ കാളിയുടെയും ശിവന്റെയും വിഗ്രഹങ്ങൾ നശിപ്പിച്ചതിനാണ് കേസെടുത്തത്.
ഇതെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പൊലീസ് സംഘം സംഭവ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ തേടിയിരുന്നതായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ത്രിനായൻ ഭൂയാൻ പറഞ്ഞു.
സാമുദായിക തലത്തിൽ വൈകാരിക പൊട്ടിത്തെറി ഉണ്ടാകാനുളള സാധ്യതയെ മുന്നിൽ കണ്ട്് പ്രദേശത്തെ പ്രമുഖരുടെയും മന്ദിർ കമ്മിറ്റി അംഗങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. സി.ആർ.പി.എഫിന്റെ നായയെയും പരിശോധനയ്ക്ക് ഉപയോഗിച്ചിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തിൽ സംശയിക്കുന്ന അഞ്ച് പേരെ പോലീസ് പിടികൂടി. റേ (39), സൂരജിത് സൂത്രദാഹ(24), ആഷിഷ് സർക്കാർ (23), ചെനിറാം റേ (33).സഞ്ജയ് ബാർമാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരുടെ സംശയാസ്പദമായ നീക്കം പൊലീസ് നിരീക്ഷിച്ചിരുന്നു. കാളി മന്ദിരത്തിനകത്തും പുറത്തും, പ്രാദേശികമായും രഹസ്യ അന്വേഷണ ം നടത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ മയക്കുമരുന്നിന് അടിമകളാണ്. ചോദ്യം ചെയ്യലിൽ ഇവരുടെ പങ്ക് വ്യക്തമായിട്ടുണ്ട്.
Discussion about this post