ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി. കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമായിരിക്കും ഇടക്കാല ജാമ്യത്തിൽ സി.ബി.ഐ പ്രത്യേക കോടതി വാദം കേൾക്കുക.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് വിടേണ്ടെന്ന തീരുമാനം സുപ്രീം കോടതി പറഞ്ഞത്. ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കുന്നത് തടഞ്ഞതിനെതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.
പ്രായം പരിഗണിച്ച് തിഹാർ ജയിലിൽ അയക്കരുതെന്ന് ചിദംബരത്തിനായി വാദിച്ച കപിൽ സിബൽ ആവശ്യപ്പെട്ടത്. എന്നാൽ എന്ത് അസാധാരണത്വമാണ് ചിദംബരം കേസിലുളളതെന്നും തുഷാർ മേത്ത തിരിച്ച് ചോദിച്ചു. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ സോളിസിറ്റർ ജനറൽ 10ദിവസത്തെ സമയം ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ സെപ്റ്റംബർ 5 ന് വിധി പറയും.
Discussion about this post