രാജ്യത്തെ പൊതുമേഖ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിക്കുന്ന വിമാനത്തിന് യൂറോപ്പില്‍ പറക്കാന്‍ അനുമതി. ആദ്യമായാണ് ഇന്ത്യന്‍ നിര്‍മിത വിമാനത്തിന് യൂറോപ്പില്‍ പറക്കാന്‍ അനുമതി ലഭിക്കുന്നത്. എച്ച്എഎല്ലിന്റെ ഡോര്‍ണിയര്‍ 228 വിമാനത്തിനാണ് യൂറോപ്പില്‍ പറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
ഡോര്‍ണിയര്‍ 228 വിവിധോദേശ വിമാനമായാണ് കരുതപ്പെടുന്നത്. ഒരേസമയം ചരക്ക് കടത്താനും യാത്രാവിമാനമായും ഇത് ഉപയോഗിക്കാനാകും. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയാണ് ഡോര്‍ണിയര്‍ 228ന് സുരക്ഷാ അനുമതി നല്‍കിയിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പുതിയ ഉണര്‍വേകുന്നതാണ് ഈ തീരുമാനമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മേധാവി അരുണ്‍ കുമാര്‍ പ്രതികരിച്ചു.
19 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനത്തിന് മണിക്കൂറില്‍ 428 കിലോമീറ്ററാണ് 700 കിലോമീറ്റര്‍ വരെയാണ് വേഗത. നിര്‍ത്താതെ പറക്കാന്‍ സാധിക്കും. രാത്രിയും പറക്കാനാകുമെന്നതാണ് ഡോര്‍ണിയര്‍ 228 വിമാനത്തിന്റെ മറ്റൊരു പ്രത്യേകത
Discussion about this post