ഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. വിഷയത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനത്തിന് പിന്നിൽ സൈന്യം ഉറച്ച് നിൽക്കും. സർക്കാരിന്റെ ഏത് നിർദ്ദേശവും പാലിക്കപ്പെടും.ഏത് നീക്കത്തിനും സദാ സജ്ജമായി സൈന്യം കേന്ദ്രസർക്കാരിന്റെ വിളിപ്പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019
പാക് അധീന കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിലടക്കം ഉന്നയിക്കപ്പെടുന്ന സവിശേഷ സാഹചര്യത്തിലുള്ള കരസേന മേധാവിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ ഇന്ത്യയുടേതാണെന്നും അത് പാകിസ്ഥാൻ 1949ൽ വഞ്ചനയിലൂടെ കൈക്കലാക്കുകയായിരുന്നെന്നും യൂറോപ്യൻ കമ്മീഷൻ മുൻ മേധാവി ബ്രയാൻ ടോൾ ജനീവയിൽ അഭിപ്രായപ്പെട്ടിരുന്നു.
പാക് അധിനിവേശ കശ്മീരിലും ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലും പാകിസ്ഥാൻ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി പാക് അധീന കശ്മീർ നേതാവ് സെംഗ് സെറിംഗ് അടക്കമുള്ളവർ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ ആരോപിച്ചിരുന്നു. പ്രദേശം എത്രയും പെട്ടെന്ന് ഏറ്റെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ബലൂചിസ്ഥാൻ നേതാവ് റസാഖ് ബലൂചും രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിലടക്കം കശ്മീർ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്ത് വന്നിരുന്നു. നേരത്തെ പാർലമെന്‍റിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും, കശ്മീർ വിഷയത്തിൽ ഇനി എന്തെങ്കിലും ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ പറ്റി മാത്രമായിരിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. പിന്നീട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഇതേ നിലപാടുമായി രംഗത്തെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിൽ കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനക്ക് വലിയ അർത്ഥതലങ്ങളാണ് പാകിസ്ഥാൻ അടക്കം കൽപ്പിക്കുന്നത്.
Discussion about this post