അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ വീണ്ടും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
ശിവകുമാറിനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താനും ആവശ്യമെങ്കിൽ കിടത്തി ചികിത്സ നൽകാനും കോടതി നിർദേശിച്ചു.ഇഡി കസ്റ്റഡി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശിവകുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ശിവകുമാറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന് മുകുൾ റോഹ്തഗി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
അതേസമയം, ശിവകുമാറിനെ ചോദ്യം ചെയ്ത് അവസാനിച്ചില്ലെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജനാണ് ഇഡിക്ക് വേണ്ടി ഹാജരായത്.
Discussion about this post