കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കശ്മീർ ആക്ടിവിസ്റ്റുകളാണ് മോദിക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. വിഘടനവാദികളെ അനുകൂലിക്കുന്ന സംഘടനകളാണ് കേസിന് പിന്നിലെന്ന് ആരോപണം ഉയരുന്നു.
കേസിൻെറ അടിസ്ഥാനത്തിൽ ടെക്സസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെഡറൽ കോടതി മോദിക്ക് സമൻസ് അയച്ചു. 2014 സെപ്തംബറിലും സമാനമായി മോദിക്കെതിരെ യു.എസ് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ കേസിൽ കഴമ്പില്ലെന്ന് കണ്ട് 2015ൽ കോടതി സമൻസ് പിൻവലിച്ചിരുന്നു.
മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും കശ്മീരിലെ സൈനിക ഉദ്യോഗസ്ഥർക്ക് എതിരെയും കേസ് നൽകിയിട്ടുണ്ട്. മോദി എത്തുന്ന ദിവസം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിഘടനവാദികളെ അനുകൂലിക്കുന്നവരും ഖാലിസ്ഥാൻ വാദികളും നീക്കം നടത്തുന്നതായി സൂചനയുണ്ട്.
Discussion about this post