കളളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ജയിലിൽ തന്നെ തുടരും. ശിവകുമാറിന്റെ ജാമ്യപേക്ഷ പ്രത്യേക ജഡ്ജി അജയ്കുമാർ കുഹാർ തളളി. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയത ശിവകുമാർ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉളളത്. ഒക്ടോബർ ഒന്നുവരെയാണ് കസ്റ്റഡി കാലാവധി.
ഡൽഹി ആർഎംഎൽ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബർ 19 നാണ് തിഹാർ ജയിലിലേക്ക് മാറ്റിയത്.ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറുളളത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കഴിഞ്ഞ മൂന്നിനാണ് എൻഫോഴ്‌സ്‌മെന്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
2017ൽ കർണ്ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്നും കണ്ടെത്തിയ എട്ട് കോടിയിലധികം രൂപയിൽ ഏഴ് കോടി കളളപ്പണമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Discussion about this post