ഐഎൻഎക്സ് മീഡിയ അഴിമതി കേസിലെ സുപ്രധാന രേഖകളുൾപ്പടെ നശിപ്പിക്കപ്പെട്ടെന്ന് സിബിഐ. സന്ദർശക ഡയറി ഉൾപ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്നും സിബിഐ കോടതിയെ അറിയിച്ചു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയ്ക്ക് മുന്നിലെത്തിച്ചു. അതേസമയം, സിബിഐ വാദം തെറ്റാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
കേസിൽ നിർണായക സാക്ഷിയായ ഇന്ദ്രാണി മുഖർ്ജിയെ കണ്ടതിന്റ തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് സിബിഐ പറഞ്ഞു.
നേരത്തെ കേസിൽ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാൽ കേസിൽ ചിദംബരത്തിനെതിരെ നിർണായക മൊഴി നൽകിയത് ഇന്ദ്രാണിയായിരുന്നു. ചിദംബരം ഇന്ദ്രാണി മുഖർജിയെ കണ്ടതിന്റെ സന്ദർശക വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോൾ കാണാനില്ലാത്ത അവസ്ഥയിലാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ദില്ലി ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഐഎൻഎക്സ് മീഡിയയിൽ ഇന്ദ്രാണി മുഖര്‍ജി താല്പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചർച്ച നടത്തിയത്. ഇതില്‍ നിർണായക കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തെന്നാണ് സിബിഐയുടെ വാദം. ഇതോടെ കേസിലെ നിർണായക തെളിവുകൾ ഇല്ലാതായിരിക്കുകയാണ്.ഓഗസ്റ്റ് 21മുതൽ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബർ അഞ്ചാം തീയതി മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് ഉള്ളത്. ചിദംബരത്തിന്റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു.
Discussion about this post