ദിസ്പൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അസമിൽ ബിജെപിക്ക് വൻ ലീഡ് ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വോട്ടെടുപ്പ് നടന്ന 5 സീറ്റുകളിൽ 4 സീറ്റുകളിൽ ബിജെപിക്ക് ലീഡ് ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
അസമിൽ 77. 35 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നാഗോൺ പാർലമെന്റെ് മണ്ഡലത്തിൽ 80.56 ശതമാനം , ദരംഗ്-ഉദൽഗുരിയിൽ 78. 41 ശതമാനം , സിൽച്ചാറിൽ 75. 97 , കരിംഗഞ്ചിൽ 75.63 ദിഫു സീറ്റിൽ 73. 11 ശതമാനവും ആണ് പോളിംഗ് രേഖപ്പെടുത്തിയത്. മെയ്യ 7 നാണ് അസമിൽ മൂന്നാം ഘട്ട വോട്ടെടുപ്പ്. ഗുവാഹത്തി , ബാർപേട്ട കൊക്രജാർ , ധുബ്രി എന്നി നാല് ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നായിരുന്നു. അതിൽ 62 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. ഏഴ് ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ജൂൺ 4 നാണ് .
Discussion about this post