ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് യുഎന്നില്‍ വായടിപ്പിക്കുന്ന മറുപടി നല്കി ഇന്ത്യ. തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അര്‍ഹതയുമില്ലെന്നും ഇന്ത്യന്‍ പ്രതിനിധി മറുപടി നല്കി. പധാനമന്ത്രി ഇമ്രാന് ഖാന് യു.എന്‍. പൊതുസഭയില്‍ നടത്തിയപ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു.
യു.എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്കുന്ന രാജ്യമാണ് പാകിസ്ഥാന്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അദ്ദേഹം ഒസാമ ബിന്‍ലാദന്റെ അനുയായി അല്ലെന്ന് പറയാനാകുമോ? യു.എന്‍. തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്ഷന് നല്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാന് ആണെന്ന് അവര്‍ ഏറ്റുപറയുമോ? വിധിഷ മെയ്ത്ര ചോദിച്ചു.
വിദ്വേഷം വളർത്തുന്നതും വെറുപ്പുളവാക്കുന്നതുമാണ് ഖാന്റെ പ്രസംഗമെന്നും അവർ കൂട്ടി ച്ചേർത്തു.പൊതുസഭയെ പാക്കിസ്ഥാൻ ദുരുപയോഗം ചെയ്തു. 21ാം നൂറ്റാണ്ടിലെ കാഴ്ചപ്പാടല്ല പാക്കിസ്ഥാൻ പങ്കുവച്ചത്. വംശഹത്യ, രക്തച്ചൊരിച്ചിൽ, വംശീയ മേധാവിത്വം എന്നിവയയാണ് പാക്കിസ്ഥാന്റെ നയമെന്നും മൈത്ര കൂട്ടിച്ചേർത്തു.ഐക്യരാഷ്ട്ര പൊതുസഭയിൽ പാക്കിസ്ഥാന് മറുപടി നൽകാൻ ഇന്ത്യ നിയോഗിച്ചത് വിദേശ കാര്യമന്ത്രാലയത്തിന്റെ ആദ്യ സെക്രട്ടറി വിദിഷ മൈത്രയെ ആണ്.
Discussion about this post