ചെന്നൈ: മകന്റെ പരാതിയിൽ അമ്മയ്ക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയും കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് അന്വേഷണറിപ്പോർട്ട് റദ്ദാക്കിയത്
കുട്ടിയുടെ അച്ഛന്റെ പ്രേരണയാലാണ് പോക്സോ പരാതിയെന്നും ഇതിനായി ശിശുക്ഷേമസമിതി ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയെന്നുമുള്ള യുവതിയുടെ ആരോപണങ്ങൾ ശരിയായി അന്വേഷിച്ചില്ലെന്ന് കണ്ടതിനെത്തുടർന്നാണ് കോടതി അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയത്.
അഭിഭാഷകയായ യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചനക്കേസ് നടക്കുന്നതിനിടെയിലാണ് പോക്സോ പരാതി ഉയർന്നത്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി ആൺസുഹ്യത്തുമായി ചേർന്ന് 13 വയസ്സുള്ള മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതി.
മകനെ വിട്ട കിട്ടാൻ വേണ്ടി ഭർത്താവ് ചെയ്ത ക്രൂരതയാണ് ഇതെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് കുട്ടിയെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നുവെന്നും ഭർത്താവിന്റെ പരിചയക്കാരനായ ശിശുക്ഷേമസമിതി ഉദ്യോഗസ്ഥൻ അതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ കേസിൽ മകന്റെ മൊഴിമാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ എന്നായിരുന്നു ഭർത്താവിന്റെ വാദം.
Discussion about this post