ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ബിഹാറില്‍ അഞ്ചും, ജമ്മു ആന്‍ഡ് കശ്‌മീരില്‍ ഒന്നും, ജാര്‍ഖണ്ഡില്‍ മൂന്നും, ലഡാക്കില്‍ ഒന്നും, മഹാരാഷ്ട്രയില്‍ പതിമൂന്നും, ഒഡീഷയില്‍ അഞ്ചും, ഉത്തര്‍പ്രദേശില്‍ പതിനാലും, പശ്ചിമ ബംഗാളില്‍ ഏഴും മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും. ഇതിനൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് അരങ്ങേറും. ഒഡീഷയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും.
ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. 49 സീറ്റുകളിൽ 32 ഇടത്തും കഴിഞ്ഞ തവണ വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ബിജെപി അഞ്ചാംഘട്ടത്തെ നേരിടുന്നത്. രാഹുല്‍ ഗാന്ധിക്കും സ്‌മൃതി ഇറാനിക്കും പുറമെ രാജ്‌നാഥ് സിംഗ്, പീയുഷ് ഗോയല്‍, ചിരാഗ് പാസ്വാന്‍, ഒമര്‍ അബ്‌ദുള്ള, തുടങ്ങിയവര്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ സ്ഥാനാര്‍ഥികളാണ്.
Discussion about this post