റംബാൻ: ജമ്മു കശ്മീരിലെ റംബാനിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ബന്ദികളാക്കിയ മൂന്ന് ഭികരരെയും സൈന്യം വധിച്ചു. ഭീകരർ ബന്ദികളാക്കിയ മുഴുവൻ പേരെയും സൈന്യം മോചിപ്പിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.
പ്രദേശത്ത് ഗതാഗതമടക്കം നിരോധിച്ചിരുന്നു. പ്രദേശത്തുള്ളവരുടെ സുരക്ഷയെ മുൻ നിർത്തി എല്ലാവരോടും അവരവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ സൈന്യം ആവശ്യപ്പെടുകയായിരുന്നു.
സുരക്ഷാസേനകളുടെയും പ്രത്യേക ദൗത്യ സേനയുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു ഭീകരർക്കെതിരെ സൈനിക നടപടി ആരംഭിച്ചത്. തുന്നൽക്കാരനായ വിജയ കുമാർ എന്ന വ്യക്തിയുടെ വീട്ടിലാണ് ഭീകരർ അതിക്രമിച്ചു കയറിയത്. ഇവർ മൂന്ന് പേരുണ്ടായിരുന്നു.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നടത്തിയ തിരച്ചിലിൽ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post