ഐ എൻ എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് ജാമ്യമില്ല. ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 17 വരെ നീട്ടി. ഡൽഹിയിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. അതേസമയം വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ എത്തിക്കാൻ കോടതി അനുമതി നൽകി.
ഇക്കാര്യത്തിൽ എതിർപ്പില്ലെന്ന് സി.ബി.ഐ.യും കോടതിയെ അറിയിക്കുകയായിരുന്നു.
ദിവസവും രണ്ടുനേരം വീട്ടിൽ നിന്നുള്ള സസ്യഭക്ഷണം ചിദംബരത്തിനായി ജയിലിൽ എത്തിക്കും. ഐ.എൻ.എക്സ്. മീഡിയ കേസിൽ അറസ്റ്റിലായ പി.ചിദംബരം നിലവിൽ തിഹാർ ജയിലിലാണ്.
നേരത്തെ ഒക്ടോബർ മൂന്നുവരെ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ചിദംബരം ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
Discussion about this post