കോഴിക്കോട് : ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഫറോക്ക് മണ്ണൂർ വളവിൽ വച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് രാലിലെ പുലർച്ചെ 2.30-ഓടെയാണ് സംഭവം . തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന കോഹിനൂർ എന്ന പേരിൽ സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത് . ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കൂടുതലായുള്ള അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post