തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 71. 16 ശതമാനം പോളിംഗ്. ഈ കണക്കിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിംഗ് 72 ശതമാനം ആയേക്കാം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77. 84 ശതമാനമായിരുന്നു പോളിംഗ് . ഈ തവണ 6.68 ശതമാനമാനം കുറവാണ് പോളിംഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത ചൂടു കാരണം വോട്ടർമാർ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിംഗ് ശതമാനം കുറയാൻ കാരണം എന്നാണ് പൊതുവിലയിരുത്തൽ . വിദേശത്തേക്ക് തൊഴിലും പഠനത്തിനുമായി പോയവരുടെ കണക്കിലുണ്ടായ വർദ്ധനയും ഒരു കാരണമായി. വരും വർഷങ്ങളിൽ ഇതിന്റെ തോത് വർധിക്കാനാണ് സാദ്ധ്യത. കൂടാതെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയായി. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം-66. 43,ആറ്റിങ്ങൽ-69. 40 , കൊല്ലം-67. 92, പത്തനംതിട്ട-63.35, മാവേലിക്കര-65.88, ആലപ്പുഴ-74. 37, കോട്ടയം-65.59., ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71. 68 തൃശൂർ-72. 11, പാലക്കാട്-72.68, ആലത്തൂർ-72.66 പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36, കണ്ണൂർ-75.74 കാസർകോഡ്-74.35 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
Discussion about this post