ഗുജറാത്തിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാനി ബോട്ടുകൾ പിടികൂടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ച് മീൻ പിടിത്ത ബോട്ടുകളാണ് ബി എസ് എഫ് പിടികൂടിയിരിക്കുന്നത്. കച്ച് ജില്ലക്ക് സമീപത്ത് നിന്നും കണ്ടെത്തിയിരിക്കുന്ന അഞ്ച് ബോട്ടുകളും ഒറ്റ എഞ്ചിൻ ഘടിപ്പിച്ചവയാണ്.
മേഖലയിൽ പ്രത്യേക പരിശോധന നടക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പരിശോധന തുടരുമെന്ന് ബി എസ് എഫ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പതിവായി പാക് ബോട്ടുകൾ കണ്ടെത്തുന്ന പ്രദേശത്ത് നിന്നു തന്നെയാണ് ഇത്തവണയും ബോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദികളെ അതിർത്തി കടത്താൻ പാകിസ്ഥാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് ബി എസ് എഫ് കനത്ത ജാഗ്രതയിലാണ്.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകരവാദികളെ അതിർത്തി കടത്താൻ പാകിസ്ഥാൻ പല തരത്തിലും ശ്രമിക്കുന്നുണ്ട്. പുൽവാമ മാതൃകയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകളിലെ ദുസ്സൂചനയും സൈന്യം വിലയിരുത്തുന്നുണ്ട്.
Discussion about this post