ഐഎൻഎക്സ് മീഡിയ കളളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ് തിഹാർ ജയിലിനുളളിൽ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടർ മഹേഷ് ശർമ്മയുടെ നേതൃത്വത്തിലുളള മൂന്ന് അംഗ സംഘം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്നുളള നടപടികൾ കോടതി നിർദ്ദേശം അനുസരിച്ച് നടക്കും.
പി. ചിദം ബരത്തിന്റെ ഭാര്യ നളിനിയും മകൻ കാർത്തി ചിദംബരവും ചോദ്യം ചെയ്യൽ നടപടികൾക്ക് മുന്നോടിയായി ജയിൽ വളപ്പിലെത്തിയിരുന്നു. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിലെ സന്ദീപ് തപ്ലിയാൽ ,ഡൈനിക് ജെയിൻ എന്നിവരാണ് പി.ചിദംബരത്തെ ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നത്.
ചിദംബരത്തെ ചോദ്യം ചെയ്യാൻ പ്രത്യേക കോടതി അനുവദിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. പി ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും പ്രത്യേക സിബിഐ ജഡ്ജി അജയ്കുമാർ ഇഡിയെ അനുവദിച്ചിരുന്നു.
ജയിലിൽ ചിദംബരത്തെ ചോദ്യം ചെയ്യാനുളള സുരക്ഷിതമായ ഇടം നൽകാനും തിഹാർ ജയിൽ അധികൃതരോട് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിലാണ് ജഡ്ജിയുടെ നിർദ്ദേശം.
Discussion about this post