മഹാരാഷ്രയിലെ ഗഡ്ചിരോലി ജില്ലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിപ്പിച്ചു.ഇതോടെ വനമേഖലയിലെ ഗ്രാമങ്ങളിലെ പ്രചാരണം സ്ഥാനാർത്ഥികൾ തല്‍ക്കാലം നിർത്തിവെച്ചിരിക്കുകയാണ്.മാസങ്ങൾക്കുമുൻപ് മാവോയിസ്റ്റ് കുഴിബോംബ് ആക്രമണത്തിൽ എട്ടുപോലിസുകാർ കൊല്ലപ്പെട്ട സ്ഥലമാണ് ഗഡ്ചിരോളി
മുംബൈയിൽ നിന്നും 950 കിലോമീറ്റർ ദൂരെ ചത്തീസ്ഗഢ് സംസ്ഥാനത്തോട് ചേർന്നാണ് ഗഡ്ചിരോലി സ്ഥിതി ചെയ്യുന്നത്. കൊടുംവനത്തിൽ ഇടവിട്ട് ആദിവാസി ഗ്രാമങ്ങളാണ്. ചെന്നെത്താൻ പ്രയാസമുള്ള അഹേരി അർമോരി മണ്ഡലങ്ങളിലാണ് മാവോയിസ്റ്റുകളെത്തി പോസ്റ്റർ പതിച്ചത്. വോട്ടുചെയ്യാൻ പോയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. നേരത്തെ ഈ ഗ്രാമങ്ങളിൽ മാവോയിസ്റ്റുകൾ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു.
അതേസമയം പ്രദേശത്തെ ഓരോ ചെറുകവലകളും ഗ്രാമങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്.സ്ഥാനാർത്ഥികൾക്ക് പൊലീസ് സുരക്ഷ കൂട്ടിയെങ്കിലും ഉൾഗ്രാമങ്ങളിൽ പ്രചാണം നടത്തുന്നത് കോണ്‍ഗ്രസും ബിജെപിയും നിർത്തി. ഉൾകാടുകളിൽ പൊലീസും സിആർപിഎഫും തെരച്ചിൽ നടത്തുന്നുണ്ട്.
Discussion about this post