ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് വൈകീട്ട് ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കുടുംബാംഗങ്ങളെ കാണും. മഹാരാഷ്ട്രയിൽ ഉളള ആദിത്യനാഥ് വൈകീട്ടോടെ യുപിയിലെത്തും. തുടർന്ന് തിവാരിയുടെ കുടുംബം താമസിക്കുന്ന സീതാപൂർ സന്ദർശിക്കും.
വെളളിയാഴ്ച ഉച്ചയ്ക്ക് ലഖനൗവിലെ നക ഹിന്ദോള പ്രദേശത്തുളള വസതിയിൽ വച്ചാണ് തിവാരി കൊല്ലപ്പെട്ടത്. നിരവധി തവണ വെടിയേൽക്കുകയും, കുത്തുകയും ചെയ്തിട്ടുണ്ട്. ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ആദിത്യനാഥ് സന്ദർശനം നടത്തുന്നതു വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് ശനിയാഴ്ച കുടുംബം അറിയിച്ചിരുന്നു.
തിവാരി 2017ൽ ലഖ്നൗവിൽ ഹിന്ദു സമാജ് പാർട്ടി സ്ഥാപിച്ചിരുന്നു.വെളളിയാഴ്ച രാത്രി ജന്മനാടായ സീതാപൂരിലേക്ക് മൃതദേഹം കൊണ്ടു പോയി.കേസുമായി ബന്ധപ്പെട്ട് രണ്ട് മുസ്ലീം പുരോഹിതർ അടക്കം അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.2015ൽ തിവാരി നടത്തിയ വിദ്വേഷ പ്രസംഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡയറക്ടർ ജനറൽ പോലീസ് (യുപി ) ഒപി സിങ്ങ് പറഞ്ഞു.
Discussion about this post