കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
കൊലപാതക കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എറണാകുളത്തെ സിബിഐ കോടതിക്ക് കൈമാറിയതോടെ തുടര്‍നടപടികള്‍ ജില്ലാ കോടതി അവസാനിപ്പിച്ചിരുന്നു. ഇനി എറണാകുളം സിബിഐ കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക.
എ. പീതാംബരന്‍, സജി ജോര്‍ജ്, കെ.എം. സുരേഷ് കെ.അനില്‍ കുമാര്‍, അശ്വിന്‍, ആര്‍.ശ്രീരാഗ്, ജി.ഗിജിന്‍, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുന്നത്.
Discussion about this post