ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി രാജ്യത്തിലെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം വിധിയോട് പ്രതികരിച്ച രീതി നമ്മുടെ പ്രാചീന സംസ്കാരത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഭയത്തിനും വിദ്വേഷത്തിനും നിഷേധാത്മകതയ്ക്കും ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന കേസിന്റെ വിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ദശാബ്ദങ്ങളായി നിലനിന്ന കേസിന് ഇത്തരം ഒരു പര്യവസാനമുണ്ടായത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങേയറ്റം ക്ഷമയോടെ കേസിന്റെ എല്ലാ ഭാഗങ്ങളും പരമോന്നത നീതിപീഠം പരിശോധിച്ചു. ഒടുവിൽ സർവ്വസമ്മതമായ വിധിയാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അയോധ്യാ വിധിയെ തുടർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Discussion about this post