ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും വിധിയെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും രാഷ്ട്രീയ മുസ്ലീം മഞ്ച്. രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് മനോഹരമായ രീതിയിലാണ് പരമോന്നത നീതിപീഠം പരിഹരിച്ചതെന്നും രാഷ്ട്രീയ മുസ്ലീം മഞ്ച് കൺവീനർ ഇന്ദ്രേഷ് കുമാർ അഭിപ്രായപ്പെട്ടു.
മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാനും സാമുദായിക ഐക്യം നിലനിർത്താനും കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളോട് നന്ദി അറിയിക്കുന്നതായും ഇന്ദ്രേഷ് കുമാർ പറഞ്ഞു. വിധിയുടെ സാരാംശം വിശദീകരിച്ച് കാലുഷ്യ സാദ്ധ്യതകൾ അകറ്റാൻ രാഷ്ട്രീയ മുസ്ലിം മഞ്ച് രാജ്യത്താകമാനം യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും അതിനായി 2.77 ഏക്കർ വരുന്ന തർക്ക ഭൂമി ഹൈന്ദവർക്ക് വിട്ട് നൽകണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനായി ട്രസ്റ്റ് രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനെ ചുമതലപ്പെടുത്തിയ കോടതി, പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകാനും ഉത്തരവിട്ടിരുന്നു.
Discussion about this post