വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങൾ ലംഘിച്ച സന്നദ്ധ സംഘടനകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. 1800ഓളം സന്നദ്ധസംഘടനകൾക്കെതിരെയാണ് കേന്ദ്രസർക്കാരിന്റെ നടപടി. നവംബർ 12ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി നേരിട്ടവരുടെ ലിസ്റ്റിലുണ്ട്. ഇതോടെ ലിസ്റ്റിൽപ്പെട്ട സന്നദ്ധ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദേശ സഹായം സ്വീകരിക്കാൻ സാധിക്കില്ല.
യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, അലഹാബാദ് കാർഷിക ഇൻസ്റ്റ്യൂട്ട്, ഗുജറാത്ത് വൈഎംസിഎ, സ്വാമി വിവേകാനന്ദ എഡ്യൂകേഷൻ സൊസൈറ്റി കർണ്ണാടക എന്നിവയെല്ലാം ഫോറീൻ കോണ്‍ട്രീബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) ലംഘിച്ചുവെന്നാണ് കേന്ദ്ര അഭ്യാന്തര മന്ത്രാലയം അറിയിക്കുന്നത്. ആറ് വർഷത്തോളം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും. വാർഷിക വരവ് ചിലവ് കണക്കുകൾക്കൊപ്പം വിദേശ സഹായം എത്രയെന്ന് കൃത്യമായി കാണിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സർക്കാർ നടപടി എന്നാണ് അറിയുന്നത്.
എഫ്.സി.ആർ.എ നിയമപ്രകാരം ഈ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഒരു സാമ്പത്തിക വർഷം കഴിഞ്ഞ് 9 മാസത്തിനുള്ളിൽ ആ സാമ്പത്തിക വർഷം ലഭിച്ച വിദേശ സഹായം സംബന്ധിച്ച പൂർണ്ണവിവരങ്ങൾ ഓൺലൈനായി സർക്കാറിന് സമർപ്പിക്കണം എന്നാണ് പറയുന്നത്.2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ 14,800 സന്നദ്ധ സംഘടനകൾക്കെതിരെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതിന് നടപടി എടുത്തിട്ടുണ്ട്
Discussion about this post