ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാറിന്‍റെ മലക്കം മറിച്ചിലിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതി വിടാൻ കെപിഎംഎസ് തീരുമാനം.
സമിതിയിലെ പ്രധാന സംഘടനയായ കെപിഎംഎസിൻറെ ഇന്നലെ ചേർന്ന ജനറൽ കൗൺസിലാണ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സമിതി വിടണമെന്ന തീരുമാനത്തിലേക്കെത്തിയത്.
ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ സ്ഥാനമില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനകളിലടക്കം കെപിഎംഎസ്സിന് വലിയ വലിയ എതിർപ്പുണ്ട്. യുവതീ പ്രവേശന വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാണ് സംഘടനയുടെ പ്രധാന വിമർശനം.
വോട്ടിനു വേണ്ടി പുരോഗമന ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടിനോട് യോജിക്കാനാകില്ല. ശബരിമല വിധിയിൽ മാറ്റമില്ലെന്നു സുപ്രീം കോടതി വീണ്ടും വ്യക്തമാക്കിയിട്ടും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെളിച്ചപ്പാടിനെ പോലെയാണ് സംസാരിക്കുന്നതെന്നു ഉദ്ഘാടകനായ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആരോപിച്ചിരുന്നു.
Discussion about this post