കഴിഞ്ഞ വര്‍ഷം ശബരിമല ദര്‍ശനം നടത്തിയതിന്റെ വാര്‍ഷികമായ ജനുവരി രണ്ടിന് വീണ്ടും ദര്‍ശനം നടത്താമെത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു.
ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ദര്‍ശനം നടത്തുക.നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
അതേസമയം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് ബിന്ദു അമ്മിണി വ്യക്താമക്കി. ആർഎസ്എസുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നടത്തുന്നതാണെന്നും തൃപ്തിക്ക് ബന്ധമുണ്ടെങ്കിൽ അത് കോൺഗ്രസുമായിട്ടായിരുന്നെന്നും ബിന്ദു പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു.കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്പ്രേ ചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്ത്തകന് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റുചെയ്തിരുന്നു
Discussion about this post