ഒരു കോടി രൂപ വായ്പ നിഷേധിച്ചതിന് ബാങ്കിൽ തോക്കുമായി എത്തിയ വ്യവസായി പിടിയിൽ. സോമയംപാളയത്തെ വ്യവസായിയാണ് കാനറാ ബാങ്കിൽ എയർ ഗണ്ണുമായി എത്തിയത്. സോമയംപാളയത്ത് മോൾഡിങ് യൂണിറ്റ് നടത്തുന്ന വെട്രിവേൽ (44) ആണ് പിടിയിലായത്. കാനറാ ബാങ്കിന്റെ സുങ്കം ബ്രാഞ്ചിലാണ് പ്രതി തോക്കുമായി എത്തിയത്.
“കുറച്ച് വർഷങ്ങൾക്കു മുമ്പ് ആന്ധ്രാ ബാങ്കിൽ നിന്നും 25 ലക്ഷം രൂപ വെട്രിവേൽ വസ്തു പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. കച്ചവടം നഷ്ടത്തിലായതിനെത്തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങി. വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വെട്രിവേൽ വായ്പാ അഭ്യർത്ഥനയുമായി ബാങ്കിനെ സമീപിച്ചത്,” പോലീസ് പറഞ്ഞു.
കമ്മീഷൻ നൽകിയാൽ ഒരു കോടി രൂപ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് ഗുണപാലൻ എന്നൊരാൾ വെട്രിവേലിനെ സീപിച്ചു. ഇയാളാണ് കാനറാബാങ്ക് ചീഫ് മാനേജർ ചന്ദ്രശേഖറിനെ വെട്രിവേലിന് പരിചയപ്പെടുത്തി നൽകിയത്. മാർച്ചിൽ വായ്പയ്ക്കായി അപേക്ഷിക്കുകയും ചെയ്തു.
“വെട്രിവേലിന് വായ്പ നൽകാൻ സാധിക്കില്ലെന്ന് ചെന്നൈയിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്ന് ചന്ദ്രശേഖർ വെട്രിവേലിനെ അറിയിച്ചു. ഒമ്പത് മാസം കഴിഞ്ഞിട്ടും ലോൺ പാസാകാത്തതിനെത്തുടർന്നാണ് പ്രകോപിതനായ പ്രതി തോക്കുമായി ബാങ്കിലെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. ലോൺ പാസാകാത്തതറിഞ്ഞ് ആദ്യം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശം.
Discussion about this post