മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം മേൽപാല അഴിമതിയിലൂടെ തട്ടിയെടുത്ത പണം സ്വകാര്യ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ഹർജിയിൽ വിശദമായ അന്വേഷണത്തിന് തയാറെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേസിൽ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്.
പൊലീസ് കേസെടുത്താൽ അന്വേഷണത്തിന് തയാറാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് എതിരെ അന്വേഷണം നടത്താൻ മുൻകൂർ അനുമതി തേടി നൽകിയ അപേക്ഷ ഗവർണറുടെ പരിഗണനയിലാണെന്ന് വിജിലൻസ് കോടതിയെ ബോധിപ്പിച്ചു. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കുന്നതിന് നീട്ടിവച്ചു.
നോട്ട് നിരോധന സമയത്ത് രണ്ടു ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജും കള്ളപ്പണം വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post