ജോധ്പുർ: നീതി സാർവത്രികമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്.
പണ്ട് കാലത്ത് രാജകൊട്ടാരങ്ങളിൽ നീതിയുടെ മണി മുഴങ്ങിയിരുന്നതായി നമ്മൾ വായിച്ചിട്ടുണ്ട്. ആർക്കും ആ മണി മുഴക്കി രാജക്കന്മാരോട് നീതി ആവശ്യപ്പെടാമായിരുന്നു. ഇന്നും രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും തങ്ങളുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം ലഭ്യമാകണം. രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യവെ രാഷ്ട്രപതി പറഞ്ഞു.
നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതെന്നും അതിനായിരിക്കണം പ്രഥമ പരിഗണന നൽകപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെയും ദുർബലന്റെയും മുഖം ഗാന്ധിജിയുടെ നാമത്തിൽ സ്മരിച്ചാൽ നമുക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടും. ആവശ്യക്കാർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും നമ്മുടെ രാജ്യത്ത് ലഭ്യമാണ്. രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ജോധ്പുർ എയിംസിന്റെ രണ്ടാമത് ബിരുദദാന ചടങ്ങിലും രാഷ്ട്രപതി സംബന്ധിച്ചു. രോഗനിർണ്ണയവും ചികിത്സയും പുനരധിവാസവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും രാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഇന്ത്യ സ്വന്തമായി മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത് രാജ്യത്തെ ജനങ്ങൾക്ക് താങ്ങാൻ പറ്റുന്ന നിലവാരത്തിൽ ചികിത്സാ ചിലവ് നിയന്ത്രിച്ചു നിർത്താൻ ഉപകരിക്കപ്പെടുന്നുണ്ട്. ഒപ്പം ഇന്ത്യയെ ഒരു മെഡിക്കൽ ഹബ് ആക്കി മാറ്റാനും ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതിക്ക് സാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post