ഉദയംപേരൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.
സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി പ്രേംകുമാർ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് പ്രേംകുമാറും കാമുകിയും ചേർന്ന് വിദ്യയുടെ മൃതദേഹം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ മറവ് ചെയ്യുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് പ്രേകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചു. കാണാനില്ലെന്ന് പരാതി നല്‍കിയതും കൊലപാതകവും ഇതിനുശേഷമായിരുന്നു.
Discussion about this post