തിരുവനന്തപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തുന്ന പ്രതിഷേധവും ഡിസംബര്‍ 17ന് നടത്തുന്ന ഹര്‍ത്താലും അനാവശ്യമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇത് വര്‍ഗ്ഗീയ – രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും രാഷ്ട്ര താല്‍പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസ്സും സിപിഎമ്മും തീവ്രവാദ സംഘടനകളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന ഇതോടെ വെളിച്ചതായി. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ജനങ്ങളില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. പൗരത്വബില്‍ മുസ്ലിം സഹോദരങ്ങളെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുകയില്ല എന്ന യാഥാര്‍ഥ്യം മറച്ചുവെച്ച് പച്ച നുണകള്‍ പ്രചരിപ്പിച്ച് അനാവശ്യമായ ഭയാശങ്കകള്‍ ഉണ്ടാക്കുന്നത് പൊതു താല്‍പര്യത്തിന് ഹാനികരമാണ്, അദ്ദേഹം വ്യക്തമാക്കി.
പൗരത്വ രജിസ്റ്റര്‍ ഉണ്ടാകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. വസ്തുത ഇതായിരിക്കെ മതവികാരം ഇളക്കിവിട്ട് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് – സിപിഎം ശ്രമം തീക്കൊള്ളികൊണ്ട് തല ചൊറിയല്‍ ആണെന്ന് കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.
Discussion about this post