Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • 
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • 
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ത്തു, ട്രാക്ടറുകള്‍ കത്തിച്ചു, കെഎസ്‌ആര്‍ടിസിക്ക് അള്ളുവച്ചു; നശീകരണ പ്രവര്‍ത്തനങ്ങളിലായിരുന്നു അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി’, രൂക്ഷ വിമർശനവുമായി എന്‍കെ പ്രേമചന്ദ്രന്‍

by Brave India Desk
Jan 3, 2020, 06:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്ത് ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാരിതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍. കേരളത്തിന്റെ സമീപകാല ചരിത്രത്തെക്കുറിച്ച്‌ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭൂപരിഷ്‌കരണ നിയമം നിരവധി ഭേദഗതികളിലൂടെ കുറ്റമറ്റ സമഗ്ര നിയമമാക്കി മാറ്റിയതും നടപ്പാക്കിയതും അച്യുതമേനോന്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ റവന്യു മന്ത്രിയുമായിരുന്ന കാലയളവിലായിരുന്നു. സംസ്ഥാനം എക്കാലവും ഓര്‍ക്കുന്ന മികവുറ്റ ഭരണാധികാരികള്‍, പുരോഗമന നടപടികളിലുടെ കേരളത്തെ മുന്നോട്ട് നയിച്ച കാലത്തെല്ലാം സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുള്ളതെന്നും കുറിപ്പിൽ പറയുന്നു

Stories you may like

എൻ. കെ പ്രേമചന്ദ്രൻ എം.പിക്ക് എതിരെ കേസ്‌

‘വീണ്ടും ഭരണത്തിലേറിയാല്‍ അത് കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കും, എല്ലാം ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്‍റെ സമീപകാല ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ജന്മിത്വം അവസാനിപ്പിച്ചതിന്‍റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട്, സംസ്ഥാനത്ത് ഭൂപരിഷ്കരണം നടപ്പാക്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ചരിത്രത്തെ അനാദരിക്കലാണ്. 1970 ജനുവരി ഒന്നിനാണ് ജന്മിത്വം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടാണല്ലോ 2020 ജനുവരി ഒന്നിന് അതിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചത്. ആ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന സി.അച്ചുതമേനോന്‍റെയോ റവന്യൂ മന്ത്രി ബേബിജോണിന്‍റെയോ പേരുകള്‍ പോലും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ജന്മിത്വം അവസാനിപ്പിച്ചു കൊണ്ട് 1970 ജനുവരി ഒന്നിന് പുറത്തിറക്കിയ ഉത്തരവ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും ഭൂപരിഷ്കരണ നടപടികള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തത് 1969 മുതല്‍ അധികാരത്തിലിരുന്ന അച്യുതമേനോന്‍ ഗവണ്‍മെന്‍റും തുടര്‍ന്ന് വന്ന കരുണാകരന്‍, ആന്‍റണി, പി.കെ.വി സര്‍ക്കാരുകളുമാണ്. ആ സര്‍ക്കാരുകളിലെല്ലാം റവന്യൂ മന്ത്രിയായിരുന്ന സ.ബേബീജോണിന്‍റെ ഭരണശേഷിയും ഇച്ഛാശക്തിയും ഭൂപരിഷ്കരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ.ബേബീജോണിനെ ഓര്‍ക്കാതെ കേരളത്തിലെ ഭൂപരിഷ്കരണത്തെ കുറിച്ച് സംസാരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. ഭൂപരിഷ്കരണ നിയമം നിരവധി ഭേദഗതികളിലൂടെ കുറ്റമറ്റ സമഗ്ര നിയമമാക്കി മാറ്റിയതും നടപ്പാക്കിയതും അച്യുതമേനോന്‍ മുഖ്യമന്ത്രിയും ബേബിജോണ്‍ റവന്യു മന്ത്രിയുമായിരുന്ന കാലയളവിലായിരുന്നു. സംസ്ഥാനം എക്കാലവും ഓര്‍ക്കുന്ന മികവുറ്റ ഭരണാധികാരികള്‍, പുരോഗമന നടപടികളിലുടെ കേരളത്തെ മുന്നോട്ട് നയിച്ച കാലത്തെല്ലാം സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ ചരിത്രമാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കുള്ളത്.

മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നിഷേധാത്മക രാഷട്രീയത്തിന് കേരള ജനത കനത്ത ശിക്ഷ നല്കിയ കാലമായിരുന്നു 1970-80. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍6ക്ക് അള്ളുവച്ചും കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളും ട്രാന്‍സ്ഫോമറുകളും തകര്‍ത്തും ട്രാക്ടറുകള്‍ കത്തിച്ചും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയായിരുന്നു അക്കാലത്ത് മാര്‍ക്സിസ്റ്റു പാര്‍ട്ടി. അതിന് അവര്‍ക്ക് കിട്ടിയ കനത്ത ശിക്ഷയായിരുന്നു 77 ലെ തെരഞ്ഞെടുപ്പ് ഫലം. ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത മാര്‍ക്സിസ്റ്റു പാര്‍ട്ടി പഴയ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയെ തിരുത്താന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ചരിത്രത്തിനു നേരേ മുഖ്യമന്ത്രി നടത്തുന്ന ഈ കടന്നാക്രമണത്തോട് മുന്നണിയിലെ രണ്ടാമത്തെ പ്രധാനകക്ഷിയായ സി.പിെ.എ നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

കേരളത്തിന്‍റെ സമീപകാല ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍….

Posted by NK Premachandran on Friday, January 3, 2020

Tags: n.k.premachandran
Share60TweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies