ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്നാൽ മറ്റേതെങ്കിലും മതം അമ്പത് ശതമാനം കടന്നാൽ ഇന്ത്യ മതരാഷ്ട്രമായേക്കുമെന്നും ലോക ചരിത്രം അതാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
https://www.facebook.com/abdullakuttyofficial/photos/a.1052860264738741/2870280686330014/?type=3&theater
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഇന്ത്യൻ മുസ്ലീങ്ങളുടെ നവോത്ഥാന നായകൻ എന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിച്ചു കൊണ്ടുള്ള അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഗവർണ്ണർക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടുകളെയും പോസ്റ്റിൽ അദ്ദേഹം വിമർശിച്ചിരുന്നു. മുത്തലാഖ് എന്ന അനാചാരം ഇന്ന് ഇല്ലതായെന്നും ഇന്ത്യൻ മുസ്ലിംങ്ങൾ മാറുകയാണെന്നും അവർ ദേശീയ ധാരയിലേക്ക് വരുമ്പോൾ നിർഭാഗ്യ വശാൽ ചിലർ എല്ലാം തകിടം മറിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കുറച്ച് യാഥാസ്ഥിതികരുടെ കൈയ്യടി കിട്ടാൻ ഗവർണ്ണറെ അപമാനിക്കാൻ ശ്രമിച്ചാൽ
പുരോഗമന പക്ഷ മുസ്ലിംങ്ങൾ നിങ്ങളോട് പൊറുക്കില്ല. മഹാനായ എ പി ജെ അബ്ദുൾ കലാമിനെതിരെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി പി എം മാത്രം സ്ഥാനാർത്ഥിയെ നിർത്തിയത് പോലെ ഗവർണ്ണർക്കെതിരെ കലാപം നടത്താൻ അങ്ങ് രോഗശയ്യയിൽ കിടന്ന് ആഹ്വാനം ചെയ്തതും മറ്റൊരു ചരിത്രപരമായ വിഢിത്വമാകുമെന്നും കോടിയേരിയെ സംബോധന ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ചിരുന്നു.
https://www.facebook.com/abdullakuttyofficial/photos/a.1052860264738741/2867871603237589/?type=3&theater
Discussion about this post