ജമ്മുകശ്മീർ സന്ദർശനത്തിനെത്തിയ വിദേശ സ്ഥാനപതികൾ കാശ്മീരിലെ പണ്ഡിറ്റുകളുടെ പുനരധിവാസ ക്യാമ്പ് സന്ദർശിച്ചു. അമേരിക്കയടക്കം 17 രാജ്യങ്ങളുടെ പ്രതിനിധികളാണ് ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കാൻ രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയിരിക്കുന്നത്.
സാരസ്വത ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട കാശ്മീരി പണ്ഡിറ്റുകൾ ഒരുകാലത്ത് കശ്മീരിലെ ഭൂരിപക്ഷങ്ങളിൽ ഒന്നായിരുന്നു.
തൊണ്ണൂറുകളിൽ, ഗവൺമെന്റിന്റെ മൗനാനുവാദത്തോടെ ഇസ്ലാമിക തീവ്രവാദികൾ മതം മാറ്റാൻ നടത്തിയ കലാപങ്ങളിലും കൂട്ടക്കൊലകളും ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതോടെ അനാഥരായ കശ്മീരി ബ്രാഹ്മണസമൂഹം മുപ്പത് വർഷമായി ഭാരതത്തിലെ തെരുവുകളിൽ അലഞ്ഞു തിരിയുകയാണ്.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ലക്ഷകണക്കിന് ബ്രാഹ്മണർക്കാണ് നാടും വീടും നഷ്ടമായത്.
കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുകയെന്ന കാര്യം ഇന്ത്യൻ ഗവൺമെന്റിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്.
Discussion about this post