ഡല്‍ഹി: ഇന്ത്യൻ കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇടതു അജണ്ട നടപ്പാക്കുകയാണെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസ വിദഗദ്ധരുടെ കത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കയറിയിച്ചാണ് മോദിക്ക് 200 വിദ്യാഭ്യാസ വിദഗ്ദ്ധര്‍ കത്തയച്ചത്. യൂണിവേഴ്‌സിറ്റി വി.സിമാര്‍ അടക്കമുള്ളവരാണ് ഇടതു അരാജകത്വമാണ് കാമ്പസുകളില്‍ നടക്കുന്നത് എന്നാരോപിച്ച് കത്തെഴുതിയിരിക്കുന്നത്.
ഇടതുഗ്രൂപ്പുകളുടെ തട്ടിപ്പ് കാരണം വിദ്യാഭ്യാസ അന്തരീക്ഷം അധഃപതിക്കുകയാണ്. ജെഎന്‍യുവിലും ജാമിയയിലും ജാവദ്പൂര്‍ സര്‍വകലാശാലയിലും അടുത്തിടെ നടന്ന സംഭവങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നും എന്ന് കത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ മൗലികവാദികളാക്കി മാറ്റുന്നതിലൂടെ സ്വതന്ത്രചിന്തയും ക്രിയാത്മകതയും നശിപ്പിക്കുകയാണ്. ഇത് അറിവിലേക്ക് നയിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുകയാണ്.’- കത്തില്‍ പറയുന്നു. സമരങ്ങള്‍, ധര്‍ണകള്‍, പണിമുടക്കുകള്‍ എന്നിവ ഇടത് ശക്തികേന്ദ്രങ്ങളില്‍ സ്ഥരമാണെന്നും കത്തിലുണ്ട്.
മദ്ധ്യപ്രദേശിലെ ഡോ. ഹരിസിംഗ് ഗൗര്‍ വിശ്വവിദ്യാലയ സാഗര്‍ വി.സി ആര്‍.പി.തിവാരി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ബിഹാര്‍ വി.സി എച്ച്.സി.എസ്. റാത്തോഡ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പായല്‍ മാഗോ, ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.സുനില്‍ ഗുപ്ത എന്നിവരും കത്തെഴുതിയവരില്‍പ്പെടുന്നു.
Discussion about this post