ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും അക്രമം.വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ പ്രക്ഷോഭകർ ആക്രമിച്ചു.പ്രക്ഷോഭകാരികൾ സർവകലാശാല വൈസ് ചാൻസലറായ നജ്മ അക്തറുടെ ഓഫിസ് ഉപരോധിച്ച സംഭവം ചിത്രീകരിക്കാനെത്തിയ റിപ്പോർട്ടർമാരാണ് ആക്രമിക്കപ്പെട്ടത്.
സംഭവങ്ങൾ ഷൂട്ട് ചെയ്യാനനുവദിക്കാഞ്ഞ സംഘം ക്യാമറ ഓഫ് ചെയ്യാൻ ആജ്ഞാപിച്ചു റിപ്പോർട്ടർമാരുടെ നേരെ തിരിയുകയായിരുന്നു.മര്യാദയ്ക്ക് ക്യാമറ ഓഫ് ചെയ്യാനും ,ഷൂട്ട് ചെയ്ത വീഡിയോകൾ ഡിലീറ്റ് ചെയ്യാതെ മാധ്യമപ്രവർത്തകർക്ക് ഇവിടം വിട്ടു പോകാനാവില്ലെന്നും തീർത്തു പറഞ്ഞ അക്രമികൾ, ക്യാംപസിൽ കയറിയതിന് ഡൽഹി പോലീസിനെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടു.
എതിര്‍ ശബ്ദങ്ങളെ പ്രതിഷേധക്കാര്‍ക്ക് പേടിയാണെന്നും, പോടിച്ച് പിന്നോട്ട് പോകുന്നവരല്ല തങ്ങളെന്നും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി പറഞ്ഞു. രാജ്യത്തിനായുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നത്. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലെ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും പരമപ്രധാനമാണ്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന അക്രമികളും ഫാസിസ്റ്റുകളുമാണ് ഇവരെന്ന് രാജ്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്നും, രാജ്യത്തിന് ഒഴിവാക്കാനാവാത്തതാണെന്നും വിശദീകരിക്കാനെത്തുന്ന സിഎഎയെ പിന്തുണക്കുന്നവരെ തടയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രചരണത്തിന് എത്തുന്നവരെ വീട്ടിലേക്ക് കയറ്റിലെന്ന വിദ്വേഷ ബോര്‍ഡുകളും ചിലര്‍ പ്രചരിച്ചു. ഇതെല്ലാം എതിര്‍ ശബ്ദങ്ങളെ അക്രമത്തിലൂടെയും ബല പ്രയോഗത്തിലൂടെയും തടയുന്ന മോശം പ്രവണതയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എതിര്‍പ്പുള്ള കാര്യങ്ങളിലെല്ലാം എല്ലാവരും ഇത്തരം നിലപാട് സ്വീകരിച്ചാല്‍ അത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തന്നെ തകര്‍ക്കുമെന്നാണ് വിമര്‍ശനം.
നേരത്തെയും ജാമിയ മിലിയയിലും, ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന നിലപാട് റിപ്പബ്ലിക് ടിവി സ്വീകരിക്കുന്നതാണ് അക്രമികളെ ചൊടിപ്പിക്കുന്നത്.
Discussion about this post