ഡിസംബർ പതിനഞ്ചിനു ഡൽഹിയിൽ ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾ നടത്തിയ കലാപത്തിൽ ലൈബ്രറിയിലുണ്ടായത് രണ്ടരക്കോടി രൂപയുടെ നഷ്ടം. കലാപത്തിൽ, നിരവധി സ്വകാര്യ വാഹനങ്ങൾക്ക് പുറമേ അഞ്ചോളം ബസ്സുകളും കത്തിനശിച്ചിരുന്നു.രണ്ട് അഗ്നിശമന സേനാ പ്രവർത്തകരെയും വിദ്യാർഥികൾ ആക്രമിച്ചു.
കലാപം അക്രമാസക്തമായതിനെ തുടർന്ന് ദൽഹി പോലീസ് അക്രമികളെ ലാത്തിച്ചാർജ്ജ് ചെയ്ത് ഒതുക്കുകയാണുണ്ടായത്.പിന്നീട നടന്ന പരിശോധനയിലാണ് ക്യാമ്പസിനകത്തു മാത്രം രണ്ടര കോടി രൂപയിലധികം രൂപയുടെ വസ്തുക്കൾ സംഘർഷത്തിനിടയിൽ നശിപ്പിച്ചതായി കണ്ടെത്തിയത്.ലൈബ്രറിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് കോളേജ് അധികൃതർ വെളിപ്പെടുത്തി.
Discussion about this post