ബ്രസീൽ ഈ ആഴ്ച അന്റാർട്ടിക്കയിൽ ഒരു പുതിയ ഗവേഷണ കേന്ദ്രം തുറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചു.നിലവിൽ ബ്രസീലിന് അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രമില്ല. മുൻപ് ഉണ്ടായിരുന്ന ഗവേഷണ കേന്ദ്രം, എട്ട് വർഷങ്ങൾക്ക് മുൻപ് ഒരു തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു.ഇതിനു ശേഷം ഇപ്പോഴാണ് ബ്രസീൽ പുതിയൊരു ശാസ്ത്രശാലയ്ക്ക് തുടക്കമിടുന്നത്.
സൗത്ത് ഷെറ്റ്‌ലാൻഡ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ കിംഗ് ജോർജ്ജ് ദ്വീപിലാണ് കമാൻഡന്റെ ഫറാസ് ഗവേഷണശാല എന്ന് പേരിട്ട പുതിയ ലാബ്.48,500 ചതുരശ്രയടി വിസ്തീർണമുള്ള, ഇന്ധന ചോർച്ചയെത്തുടർന്ന് 2012 ലെ തീപിടുത്തത്തിൽ വലിയ തോതിൽ തകർന്ന പഴയ ലാബിന്റെ സൈറ്റിൽ തന്നെയാണ് ഇതും നിർമ്മിച്ചിരിക്കുന്നത്.
അന്റാർട്ടിക്ക് സ്റ്റേഷന്റെ പുനർനിർമാണത്തിനായി സർക്കാർ 100 മില്യൺ ഡോളർ നിക്ഷേപിച്ചുവെന്ന് സംസ്ഥാന മാധ്യമങ്ങൾ വെളിപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ഹാമിൽട്ടൺ മൊറാവുവും ശാസ്ത്ര സാങ്കേതിക മന്ത്രി മാർക്കോസ് പോണ്ടസും പങ്കെടുക്കുമെന്ന് ബ്രസീൽ നാവികസേന അറിയിച്ചു.
Discussion about this post