ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. വിശാലമായ അർത്ഥത്തിലാണ് താൻ രാഹുലിനെ വിമർശിച്ചത്. പ്രസിഡൻഷ്യൽ രീതിയിലായിരുന്നു തിരഞ്ഞെടുപ്പെങ്കിൽ ജനപിന്തുണ മോദിക്ക് തന്നെയായിരിക്കും. കാരണം ഭരണകാര്യങ്ങളിൽ മോദിക്കാണ് പരിചയം. കൂടാതെ അദ്ദേഹം സ്വയം ഉയർന്നു വന്ന നേതാവാണ്. രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പറയുമ്പോൾ രാഹുൽ ഗാന്ധിക്ക് ഒരുപാട് പോരായ്മകൾ ഉണ്ട്. ശ്രദ്ധക്കുറവും ഭരണപരിചയമില്ലായ്മയും അദ്ദേഹത്തിന്റെ കുറവുകൾ തന്നെയാണ്. കൂടാതെ കുടുംബവാഴ്ചയുടെ ഭാരവും അദ്ദേഹത്തിന് പ്രതിബന്ധമാണ്. ഗുഹ വിശദീകരിച്ചു.
നേരത്തെ, രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ബിജെപിക്ക് സഹായകരമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടുംബാധിപത്യത്തിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലെത്തിയതെന്നും അതേസമയം, മോദി കഠിനാധ്വാനിയാണെന്നും സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് രാമചന്ദ്രഗുഹ രാഹുൽ ഗാന്ധിക്കെതിരായ പരാമർശം നടത്തിയത്. അത് വിവാദമായപ്പോൾ അദ്ദേഹം ട്വിറ്ററിലൂടെ തന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു.
His lack of focus and administrative experience and, most importantly, his being a fifth generation dynast are a great disadvantage for Rahul when it comes to winning General Elections. That said, it was patronizing of me to chastise Malayalis for sending him to Parliament. 2/7
— Ramachandra Guha (@Ram_Guha) January 19, 2020
Discussion about this post