ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ മേഖലയില്‍ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം.യു.എസ് എംബസിയടക്കം മറ്റു പല തന്ത്രപ്രധാന കെട്ടിട സമുച്ചയങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് രണ്ടു റോക്കറ്റുകൾ പതിച്ചത്.ആക്രമണത്തിന് പുറകിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.
യുഎസ് എംബസിക്ക് സമീപം മിസൈൽ ആക്രമണത്തിന്റെ അപായസൂചനയായി സൈറന്‍ മുഴങ്ങിയെന്ന് ഇറാഖി മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി അറിവില്ല.
Discussion about this post