ബ്രസീൽ സംസ്ഥാനമായ മിനാസ് ജെറൈസിൽ കനത്ത മഴയെത്തുടർന്ന് 14 പേർ മരിച്ചു. ശക്തമായ മഴ നിർത്താതെ പെയ്ത ഈ പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് കനത്ത നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.മണ്ണിടിച്ചിലിൽ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ.മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ , ഇബിറൈറ്റ്, ബെറ്റിം,എന്നീ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2,590 പേർ വീടൊഴിഞ്ഞു പോകാൻ നിർബന്ധിതരായി.911 പേർ സർക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുണ്ട്.
മിനാസ് ജെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെ നഗരത്തിൽ, വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളിൽ 171.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. 110 വർഷത്തിനിടെ ഈ പ്രദേശത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അളവാണ് ഇത്.മിനാസ് ജെറൈസ് പട്ടണത്തിൽ കഴിഞ്ഞ വർഷം അണക്കെട്ട് തകർന്ന് 270 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ദുരന്തവുമുണ്ടായിരിക്കുന്നത്.
Discussion about this post