ചൈനയിലെ വുഹൻ പ്രവിശ്യയിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാർപ്പിക്കണമെന്ന് ഉന്നത ചൈനീസ് ശാസ്ത്രജ്ഞൻ ജോർജ്ജ് ഗാവോ ഫു. ചൈനയുടെ രോഗപ്രതിരോധ നിയന്ത്രണ മേഖലയുടെ ഡയറക്ടർ ജനറലാണ് ജോർജ്ജ് ഗാവോ ഫു.വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും രോഗലക്ഷണം ഇല്ലാത്തവരാണെങ്കിലും മാസ്ക് ധരിക്കണമെന്നും ഫു അറിയിച്ചു. ആൾക്കൂട്ടത്തിൽ ഉള്ള ഇടപഴകൽ, കുടുംബാംഗങ്ങളുമായി അടുത്ത് ഇടപഴകൽ എന്നിവ കുറച്ചുകാലത്തേക്ക് പരിപൂർണ്ണമായി നിയന്ത്രിക്കണമെന്നും ഫു അറിയിച്ചു.
ഏതാണ്ട് 200 ലധികം വിദ്യാർത്ഥികൾ ഇന്ത്യയിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ചൈനയുടെ തന്നെ ഉന്നതശാസ്ത്രജ്ഞരിൽ ഒരാളായ ഗാവോ ഫു, ഇടവിട്ട് കൈകൾ കഴുകി വൃത്തിയാക്കാനും, ധാരാളം ജലം കുടിക്കാനും ഇന്ത്യൻ വിദ്യാർഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്
Discussion about this post