മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ യുഎസ് സൈനിക വിമാനം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്ന് താലിബാൻ തീവ്രവാദികൾ അവകാശപ്പെട്ടു.അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ഉദ്ധരിച്ച ഒരു പ്രസ്താവനയിലാണ് സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതായി അവകാശപ്പെട്ടത്. യുഎസ് സൈന്യം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.വിമാനത്തിലെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്നും താലിബാൻ വക്താവ് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഉടൻ പ്രതികരിക്കാൻ പെന്റഗൺ വിസമ്മതിച്ചപ്പോൾ, പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ ഒരു സൈനിക വിമാനം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പത്തോളം ആളുകൾ വിമാനത്തിലുണ്ടായിരുന്നുവെന്നും, വിമാനം വെടിവച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി.
Discussion about this post