ഹൈദരാബാദ്: ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ അറസ്റ്റിൽ. തെലങ്കാനയിലെ നേരദ്മേട്ടിലാണ് സംഭവം. പ്രതിയായ അംബേദ്കർ നഗർ സ്വദേശി ഹൈദർ യൂസഫിനെ പൊലീസ് പിടികൂടി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ ലഘുഭക്ഷണം കാട്ടി വശത്താക്കിയ ശേഷം ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടിയോടൊപ്പം മുറിയ്ക്കകത്തു കയറി കതക് കുറ്റിയിട്ട ശേഷമായിരുന്നു പീഡനം.
സംഭവത്തിന് ശേഷം കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടി പീഡന വിവരം അമ്മയോടു പറയുകയായിരുന്നു. തുടർന്ന് കുട്ടിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തിയ അമ്മ പരാതി നൽകി. ഹൈദരെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Discussion about this post